Thursday, September 27, 2012

അറബിപഠനം

മുന്‍പ് ഞാന്‍ മുസ്ലിം കുട്ടികള്‍ അറബി ഭാഷ പഠിക്കുന്നത് കാരണം, അഥവാ മലയാളത്തേക്കാള്‍ പ്രാധാന്യം അറബിക്ക് കൊടുക്കുന്നത് കാരണം പൊതുധാരയില്‍ നിന്നുമുള്ള വേറിടല്‍ മനോഭാവത്തെക്കുറിച്ചു പറഞ്ഞല്ലോ. അത്തരം ചില അനുഭവങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. ചെറുപ്പത്തില്‍ എനിക്കൊരു അറബി പുസ്തകം വീണുകിട്ടിയിരുന്നു.അത് ഞാന്‍ തല്‍ക്കാലം എനിക്കറിയാവുന്ന ഒരു മുസ്ലിം വീട്ടില്‍ അച്ഛന്റെ കൂടെ കയറേണ്ടി വന്നപ്പോള്‍ അവിടെ വെക്കുകയുണ്ടായി. ആ വീട്ടിലെ പെണ്‍കുട്ടി അതെടുത്ത് അകത്തെക്കുപോയി. തിരിച്ചു ചോദിച്ചപ്പോള്‍ തന്നില്ല.അത് ഞങ്ങളുടെ മതപുസ്തകമാണ്. അത് നിങ്ങള്‍ വായിക്കാന്‍ പാടില്ല. എന്നാണു പറഞ്ഞത്. എനിക്ക് അറബി അറിയാത്തതുകാരണംഅന്നും ഇന്നും അത് വായിക്കാന്‍ കഴിയില്ല. അതുവേറെ കാര്യം. പക്ഷെ മറ്റുള്ളവര്‍ തങ്ങളുടെ മതഗ്രന്ഥം തോട്ടുപോയാല്‍ എന്തൊക്കെയോ സംഭവിക്കും എന്നവിശ്വാസം എനിക്ക് ദഹിക്കുന്നില്ല. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ മറ്റൊരു അനുഭവം പറയാം. എന്റെ ക്ലാസിലെ ഒരു കുട്ടി ഉറുദു പഠിക്കുന്നത് നിര്‍ത്തി മലയാളത്തിലേക്ക് മാറി. അത് മറ്റു മുസ്ലിം കുട്ടികള്‍ക്ക്  തീരെ ഇഷ്ടമായില്ല. അവര്‍ ക്ലാസില്‍ വെച്ച് അവനോടു ആക്രോശിച്ചു . അവനോട് ഒരു വഞ്ചകന്‍ എന്ന മട്ടില്‍ പെരുമാറി. 'നിന്നെ ഉറുദു മാഷ്‌ അന്വേഷിച്ചു , നിനക്ക് ഇന്ന് കിട്ടും' എന്നൊക്കെ പറഞ്ഞു ചൂടാക്കി. എന്നാല്‍ അവന്‍ ഉറുദു മാഷിനോട് തന്റെ ഉപ്പാപ്പ പറഞ്ഞതുകൊണ്ടാണ് മലയാളം പഠിക്കാന്‍ തീരുമാനിച്ചത് എന്ന് പറഞ്ഞു. പിന്നെ കുറെ ദിവസത്തേക്ക് ഒരു ഒറ്റുകാരനെ എന്ന മട്ടിലാണ് മുസ്ലിം കുട്ടികള്‍  ഈ വിദ്യാര്‍ത്ഥിയെ കണ്ടത്.
          അങ്ങനെ പ്ലസ്‌ ടു വില്‍ എത്തിയ സമയത്ത് അറബി പഠിക്കുന്ന  കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്നത്
ഇമാം നവവിയുടെ നാല്‍പ്പതു ഹദീസുകള്‍ എന്നോ മറ്റോ പേരുള്ള  ഒരു പുസ്തകമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എത്ര അപകടകരമായ സ്ഥിതിയാണ് ഇത്തരം പഠനം സൃഷ്ടിക്കുന്നത് എന്ന് എനിക്കു മനസ്സിലായ ഒരു സംഭവമുണ്ടായത്. ഡിഗ്രീ ഒന്നാം വര്‍ഷ അറബി ടെക്സ്റ്റ്‌ വായിക്കുമ്പോള്‍ അതിലെ ഒരു ഭാഗം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ജൂതന്മാരോ ക്രിസ്ത്യാനികളോ എതിരെ വരുകയാണെങ്കില്‍ അവര്‍ക്ക് വഴിമാറിക്കൊടുക്കുവാന്‍ പാടുള്ളതല്ല. അവരെ ഇടുങ്ങിയ വഴിയിലൂടെ പോകാന്‍ നിര്‍ബന്ധിതരാക്കണം. എന്നതായിരുന്നു ആ ഭാഗം. ഞാന്‍ ആ ടെക്സ്ടിന്റെ ഉടമയായ എന്റെ സുഹൃത്തിനോട് ഇങ്ങനെ എഴുതുന്നത്‌ എന്ത് തെമ്മാടിത്തരമാണെന്ന് ചോദിച്ചു. എന്നാല്‍ അവന്റെ മറുപടി രസകരമായിരുന്നു. എടാ മണ്ടാ ഇത് നീ വിചാരിക്കുന്നതുപോലെയല്ല. അവരെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കരുത് എന്നാണര്‍ത്ഥം.അത് പറയാന്‍ അവനു ഒരു മടിയും ഉണ്ടായില്ല. അതൊരു തെറ്റാണ് എന്ന ഒരു ചിന്തപോലും അവനില്ല. മറ്റൊരു മതക്കാരനായ ഞാന്‍ എന്തുകരുതുമെന്നും അവന്‍ ചിന്തിച്ചില്ല. പുസ്തകത്തില്‍ എഴുതിയ തെമ്മാടിത്തത്തെക്കാള്‍ വലിയ തെമ്മാടിത്തമാണ് അത് വ്യാഖ്യാനിച്ചു അദ്ധ്യാപകന്‍ പറഞ്ഞു കൊടുത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ അറബി ടെക്സ്ടിലാണ് ഈ ഭാഗം.അതാണ്‌ ചിന്തിക്കേണ്ടത്. അങ്ങനെയെങ്കില്‍ മദ്രസയില്‍ പഠിപ്പിക്കുന്നത്‌ എത്രമാത്രം അപകടകരമായ രീതിയില്‍ ആയിരിക്കും?